flash news

HAPPY NEW YEAR...2016....പുതുവത്സരാശംസകള്‍ ....

Monday 13 October 2014

പ്രതിഷേധസമരം


പുത്തന്‍ സമരമുറയുമായി ജി.എഫ് എച്ച് .എസ്സി ലെ കുട്ടികള്‍ ദേശീയ പാതയോരത്ത്
RMSAപദ്ധതിയിലൂടെ2011ല്‍അനുവദിച്ച ഗവ:ഫിഷറീസ്ഹൈസ്കള്‍കാഞ്ഞങ്ങാട് (മരക്കാപ്പ്കടപ്പു
റം)ആവശ്യമായഅദ്ധ്യാപകതസ്തികകള്‍അനുവദിച്ച്കിട്ടുന്നതിന്നു്വേണ്ടിയുംമറ്റ്അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ടിയുംവിദ്യാര്‍ഥികള്‍നീലേശ്വരംനാഷണല്‍ഹൈവേഓരത്ത്(തോട്ടംജംഗ്ഷന്‍) പാതയോരപ്രതിഷേധ
ക്ലാസ്സ്സംഘടിപ്പിച്ചു.പലതരത്തിലുള്ള ഇടപെടലുകള്‍നടത്തിയിട്ടുംഒരുഫലവുമാകാത്തസാഹചര്യത്തിലാണ്
വിദ്യാര്‍ഥികളും,നാട്ടുകാരും.രക്ഷിതാക്കളും ഇത്തരം ക്ലാസ്സ്സംഘടിപ്പിച്ചത്.
സമരസമിതി കണ്‍വീനര്‍ ശ്രീ.മധു കെ.പി മരക്കാപ്പ്കടപ്പുറം,സ്വാഗതം പറഞ്ഞു.RMSA സ്കൂള്‍ പി.റ്റി..കോ-ഓര്‍ഡിനേഷന്‍കമ്മിറ്റി ജില്ലാകണ്‍വിനര്‍ ശ്രീ.ഗോപാലകൃഷ്ണന്‍ തയ്യേനി ഉല്‍ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗര സഭാകൗണ്‍സിലര്‍ ശ്രീ.പ്രദീപന്‍ മരക്കാപ്പ് അധ്യക്ഷത വഹിച്ചു.നഗരസഭാകൗണ്‍സിലര്‍മാരായ ശ്രീ.സി.കെ.വല്‍സലന്‍,ശ്രീ.ടി.പി.കരുണാകരന്‍,ശ്രീ.സൈനുദ്ദീന്‍,കെ.എസ്.ടി..സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.ഗോവിന്ദന്‍മാസ്റ്റര്‍,ജി.എസ്.ടി.യു.ജില്ലാസെക്രട്ടറി.എന്‍.നാരായണന്‍നമ്പൂതിരി,
ശ്രീ.ടി.പി.മണി,എം.അസൈനാര്‍എന്നിവര്‍ സംസാരിച്ചു. എം.രഘു (പി.റ്റി..പ്രസിഡണ്ട്) റംല അഷ്റഫ്,
മുജീബ്.സി.എച്ച്,വിനോദ്.ടി.സി,കുഞ്ഞിരാമന്‍ വെങ്ങാട്ട്,പി.എന്‍.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,അബ്ദുള്‍ റഹ്മാന്‍ ഉറുമി,കെ.പ്രവീണ്‍കുമാര്‍.സജീവന്‍ കെ.വി,ജയകൃഷ്ണന്‍, മുതലായവര്‍നേതൃത്വംനലകി.മദര്‍പി.റ്റി.. അംഗങ്ങള്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്തു.കുട്ടികള്‍ക്ക് ഡോക്ടര്‍.എന്‍.പി.വിജയന്‍,സജീവന്‍ വെങ്ങാട്ട് എന്നിവര്‍ക്ലാസ്സ് എടുത്തു.
ആവശ്യമായഅദ്ധ്യാപകതസ്തികകള്‍അനുവദിക്കുക.
ഹൈസ്കൂള്‍ കെട്ടിടനിര്‍മ്മാണം ഉടന്‍ ആരംഭിക്കുക.
ആവശ്യത്തിന്ന് ഫര്‍ണിച്ചറുകള്‍ അനുവദിക്കുക.
കുട്ടികള്‍ക്കാവശ്യമായ മൂത്രപ്പുരകളും,കക്കൂസ്സുകളും നിര്‍മ്മിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാതയോരപ്രതിഷേധക്ലാസ്സ്സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ ഹൊസ്ദുര്‍ഗ് ഉപജില്ലാവിദ്യാഭ്യാസ ഓഫീസറെ വഴിതടഞ്ഞു
നീലേശ്വരംനാഷണല്‍ഹൈവേഓരത്ത്(തോട്ടംജംഗ്ഷന്‍) പാതയോരപ്രതിഷേധ
ക്ലാസ്സ്സംഘടിപ്പിക്കുകയായിരുന്ന ഗവ:ഫിഷറീസ്ഹൈസ്കള്‍കാഞ്ഞങ്ങാട് (മരക്കാപ്പ്കടപ്പുറം)വിദ്യാര്‍ഥികളും നാട്ടുകാരും,രക്ഷിതാക്കളും അതുവഴി കടന്നുപോയ ഹൊസ്ദുര്‍ഗ് ഉപജില്ലാവിദ്യാഭ്യാസ ഓഫീസറെ വഴിതടഞ്ഞു.ആവശ്യങ്ങള്‍ക്ക് മേല്‍ ഉദ്യോഗസ്ഥരമായി ബന്ധപ്പെട്ട് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിന്‍മേല്‍ പിന്നീട് വിട്ടയച്ഛു.

No comments:

Post a Comment